Published: 12 Mar 2018

ബ്രിട്ടീഷ് സ്വർണ്ണ നാണയങ്ങൾ

യുകെയുമായുള്ള ഇന്ത്യയുടെ ബന്ധം നൂറ്റാണ്ടുകൾക്ക് മുൻപുള്ള ചരിത്രം പങ്കുവയ്ക്കുന്നു, ഒപ്പം പങ്കിട്ട ഭാവി നേടുന്നതിനുള്ള ആഗ്രഹാഭിലാഷങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ബ്രിട്ടീഷ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ഡയറക്റ്റർ റോബ് ലിൻസ് പറയുന്നതനുസരിച്ച്, രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം ഒരിക്കലും ശക്തമായിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ നയതന്ത്ര ശൃംഖലയായ യുകെയ്ക്ക് ഇന്ത്യ ആതിഥ്യമരുളുന്നു. രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപക രാജ്യമാണ് യുകെ.

ഉന്നത നിലവാരമുള്ള ഗോൾഡ് ബുള്ളിയനുകൾ ഉല്പാദിപ്പിക്കുന്ന ലോകത്തിലെ ഏതാനും ചില രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയും യുകെ യുമടങ്ങുന്ന കൂട്ടുരാജ്യങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. യുകെയിലെ റോയൽ മിന്റ് ചില ശുദ്ധമായ സ്വർണ്ണ നാണയങ്ങൾ നിർമ്മിക്കുന്നു. 24 കാരറ്റ് സ്വർണ്ണം കൊണ്ട് നിർമ്മിച്ച 1 ട്രോയ് ഔൺസ് (31.1035 ഗ്രാം) നാണയമാണ് ബ്രിട്ടാനിയ അതായത് .9999 ഫൈൻ. ലോകത്തിലെ ശുദ്ധ സ്വർണ്ണങ്ങളിൽ ഏറ്റവും മെച്ചപ്പെട്ടതാണിത്. കാനഡയിലെ മേപ്പിൾ ലീഫ് സ്വർണനാണയത്തിന് മാത്രമാണ് .99999 ഫൈൻനെസ് ശുദ്ധതയുള്ളത്.

ബ്രിട്ടന്റെ മൂർത്തിമദ്ഭാവമാണ് ബ്രിട്ടാനിയ, സാധാരണയായി ത്രിശൂലവും കവചവും തലയിലണിഞ്ഞ ഒരു സ്ത്രീയായി ചിത്രീകരിക്കപ്പെടുന്നു. 1987 ൽ ആദ്യമായി ബ്രിട്ടാനിയ ബുള്ളിയൻ രൂപകൽപ്പന ചെയ്ത ഫിലിപ്പ് നാഥൻ എന്ന ശിൽപ്പി അവളെ (ബ്രിട്ടാനിയ) ക്ലാസിക് ഐക്കണായി വിഭാവനം ചെയ്യുന്നതായി യുകെയുടെ ഒഫീഷ്യൽ റോയൽ മിന്റ് റിപ്പോർട്ട് ചെയ്യുന്നു. ക്ലാസിക് രൂപകൽപ്പനയിൽ നാണയത്തിന്റെ മറുവശത്തുള്ള - അവളുടെ കവചത്തെയും കൊറിന്ത്യൻ ഹെൽമെറ്റിനേയും ഒലീവ് ശിഖരത്തെയും ചുറ്റിയിരിക്കുന്ന ഒരു ശക്തമായ ഗെയിലിനെതിരെ അവൾ ഉറച്ച് നിന്നു. 2017 ൽ രൂപകൽപ്പന ചെയ്ത ബ്രിട്ടാണിയയുടെ പിൻഭാഗത്തായി ഒരു ചെറു പുള്ളിപോലെ സൂര്യരശ്മി പതിച്ചതായി അവതരിപ്പിക്കുന്നു. നാണയത്തിന്റെ മുഖവശം രൂപകൽപ്പന ചെയ്തത് ജോഡി ക്ളാർക്കാണ്, ഇതിൽ എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു. രാജ്ഞിയുടെ ഏറ്റവും പുതിയതും അഞ്ചാമത്തേതുമായ ഛായാചിത്രം രൂപകൽപ്പന ചെയ്യാനായി ബ്രിട്ടീഷ് മിന്റിൽ ജോലി ചെയ്തിരുന്ന ഇംഗ്ലീഷ് കൊത്തുപണിക്കാരനാണ് ക്ലാർക്ക്. ബ്രിട്ടാണിയയോടൊപ്പം, സോവെറിൻ എന്നും ലൂണാർ സീരീസ് എന്നും പേരുള്ള മറ്റു രണ്ട് നാണയങ്ങൾക്കൂടി റോയൽ മിന്റ് നിർമ്മിച്ചു. ജോഡി ക്ലാർക്ക് ഡിസൈൻ ചെയ്ത രണ്ട് നാണയത്തിന്റെയും മുഖവശം രാജ്ഞിയുടെ ഒരേ ഛായാചിത്രം കൊണ്ടാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.

മൂന്ന് നാണയങ്ങളിൽ ഏറ്റവും പഴയത് സോവറിനാണ്, ഇപ്പോൾ 200 വർഷത്തേക്കാണ് അത് അടിച്ചിരിക്കുന്നത്. ഈ മുൻനിര നാണയത്തിന്റെ മുഖവശത്തിനു റഷ്യൻ ഗോൾഡ് ബുള്ളിയനുമായി ഏറെ സാമ്യമുണ്ട്, ക്രൈസ്തവർ ആരാധിക്കുന്ന പ്രശസ്തനും വിജയിയുമായിരുന്ന റോമൻ പട്ടാളക്കാരനും മിലിറ്ററി ഓഫീസറുമായിരുന്ന സെന്റ്.ജോർജ്ജിനെ യൂറോപ്യൻ ഐതിഹാസത്തിൽ വളരെ പുകഴ്ത്തിയാണ് പ്രദർശിപ്പിച്ചിരുന്നത്. നേരെമറിച്ച് ,ലൂണാർ സീരീസ് ഈ അടുത്ത കാലത്തുണ്ടായ പരമ്പരയാണ്. ഈ നാണയങ്ങൾ ആദ്യം 2014 ൽ നിർമ്മിക്കപ്പെടുകയും ചൈനീസ് കലണ്ടറിലേക്ക് സമർപ്പിക്കപ്പെടുകയും ചെയ്തു. ഒരു പുതിയ ലൂണാർ സീരീസ് ഓരോ ചൈനീസ് പുതുവർഷവും പുറത്തിറക്കുന്നു, നാണയത്തിന്റെ പിന്നിൽ ചൈനീസ് നക്ഷത്രത്തിന്റെ ഒരു മൃഗത്തെ പ്രദർശിപ്പിക്കുന്നു.